Saturday, January 17, 2015

സേതു - പാണ്ഡവപുരം - ഒരു ആസ്വാദനം



കുറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍വായനയുടെ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്....ഓണ്‍ലൈന്‍വായനയുടെ ലോകത്തു നിന്നും രക്ഷപ്പെടാന്‍കൊതിക്കുന്ന ഞാന്‍ഈ പുതുവര്‍ഷത്തില്‍ഇപ്പോള്‍തന്നെ ഒരു നോവല്‍വായിച്ചു കഴിഞ്ഞു.....മറ്റൊരു നോവല്‍വായിച്ചു കൊണ്ടിരിക്കുന്നു.....
എന്റെ ചെറിയ അഭിപ്രായം ഞാന്‍ഇവിടെ കുറിക്കുന്നു........

സേതു - പാണ്ഡവപുരം - ഒരു ആസ്വാദനം

"അസ്വസ്ഥ മനസ്സുകളിലാണ് പാണ്ഡവപുറം സ്ഥിതി ചെയ്യുന്നത്".
സേതു എന്ന നോവലിസ്റ്റ് എന്നും നമ്മെ അമ്പരപ്പിച്ചിട്ടേയുള്ളൂ. തന്റെ രചനകളിലൂടെ താന്‍സൃഷ്ടിച്ചെടുത്ത മാസ്മരികലോകത്തെയ്ക്ക് നമ്മെ കൊണ്ടെത്തിച്ചിട്ട് ആവോളം ആസ്വദിച്ചോളാന്‍പറയും. പക്ഷെ ആ മാന്ത്രിക സ്പര്‍ശം തോട്ടറിയാതെ നമ്മള്‍ആ ലോകത്ത് അമ്പരന്നു നിന്ന് പോയേക്കാം. അപ്പോഴായിരിക്കും മിന്നിമായുന്ന മേഘങ്ങളെപ്പോലെ ആ ലോകം തന്നെ നമുക്ക് സുപരിചിതങ്ങളായി മാറുന്നത് നാം കാണാനിടയാവുക. ഈ ഒരു മാന്ത്രിക സ്പര്‍ശം തന്നെയാണ് എന്നെ അദ്ദേഹത്തിന്‍റെ ആരാധകനാക്കി മാറ്റിയത്.


" മറുപിറവി" യിലൂടെ നമ്മള്‍ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത നമ്മുടെ പൂര്‍വ്വികരുടെ ലോകത്തേയ്ക്ക് നമ്മെ കൊണ്ടെത്തിച്ചെങ്കില്‍, " അടയാളങ്ങളിലെ" മീനാക്ഷിപുരവും അതിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നമ്മുടെ ജീവിതത്തില്‍വലിയൊരളവോളം സ്വാധീനം ചെലുത്താന്‍തക്ക വിധത്തില്‍ആഴത്തില്‍ പതിപ്പിച്ചിരിക്കുന്നു.


പാണ്ഡവപുരം എന്ന പേര് കേള്‍ക്കുമ്പോള്‍പാണ്ഡവന്മാരെക്കുറിച്ചുള്ള കഥയാണോ എന്നാ സംശയം സ്വാഭാവികം. എന്നാല്‍ആണോ എന്ന് ചോദിച്ചാല്‍അല്ലായെന്നും അതെയെന്നും പറയേണ്ടിവരും. ദേവസ്പര്‍ശമുള്ള പാണ്ഡവരുടേയും കുന്തിയുടെയും കഥയുടെ പശ്ചാത്തലത്തില്‍ഒരു മാന്ത്രികലോകം തന്നെ സൃഷ്ടിച്ചെടുത്തു അതില്‍ നമ്മളേയും നമ്മുടെ ഗ്രാമത്തിനെയും പറിച്ചു നട്ട് നമ്മുടെ ജീവിതത്തിന്റെ ഉള്‍വഴികളിലേക്ക് കണ്ണോടിക്കാന്‍നമ്മെ പ്രേരിപ്പിക്കുന്നു.

കഥയിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് വ്യസനപൂര്‍വ്വം ഒരു സത്യം അറിയിച്ചോട്ടെ!!!! സദാചാരം പണ്ടത്തെ കാലങ്ങളിലും ഒരു മഹാ പ്രശ്നമായിരുന്നു. ഒരു പക്ഷെ ഇന്നത്തെക്കാള്‍പണ്ടായിരുന്നേക്കാം അതിന്റെ ഭീകരമായ അവസ്ഥ എന്നത് ഈ നോവല്‍ചൂണ്ടിക്കാണിക്കുന്നു.....


ജീവിതത്തിന്റെ തുടക്കത്തിലേ താളം നഷ്ടപ്പെട്ട "ദേവി" എല്ലാ തെറ്റുകളും തന്റേതാണെന്ന് വൃഥാ അംഗീകരിച്ചു കൊണ്ട് ശിഷ്ടകാലം ജീവിച്ചു തീര്‍ക്കുന്ന ഒരു അദ്ധ്യാപികയാണ്. എനാലും തന്‍റെ നിരപരാധിത്വം തെളിയുക്കന്നതിനേക്കാള്‍ അവള്‍ക്ക് താല്‍പ്പര്യം തനിക്ക് ഇല്ലാതിരുന്ന ഒരു ഭൂതകാലം സൃഷ്ടിച്ചെടുക്കാനായിരുന്നു. ആ ഭൂതകാലത്തില്‍അവള്‍പാണ്ഡവപുരം എന്ന ഗ്രാമം സൃഷ്ടിച്ചെടുത്തു. അവിടെ പണ്ടത്തെ ബ്രിട്ടീഷ് കോളനിവാഴ്ചയുടെ പിന്തുടര്‍ച്ചക്കാര്‍എന്ന അവകാശവാദം ഉന്നയിക്കത്തക്ക വിധത്തിലുള്ള " ജാരന്മാര്‍" എന്നാ സമൂഹത്തെ സൃഷ്ടിച്ചെടുത്തു. ആന്നത്തെ സമൂഹത്തിന്റെ നികൃഷ്ടജന്മങ്ങളായിരുന്ന "ജാരന്മാരെ" എല്ലാ സ്ത്രീകളുടെയും മാനം അപഹരിച്ചു ആ കുടുംബം ശിഥിലമാക്കുന്നവരാക്കി ചിത്രീകരിച്ചു. അതിനുവേണ്ടി നോമ്പുനോറ്റു കാത്തിരിക്കുക എന്നൊക്കെ പറയുന്നപോലെ വര്‍ഷങ്ങളോളം കാത്തിരിക്കുന്നു. അതിനു കൂടുതല്‍നിറം പകരുവാന്‍ആ കൊച്ചുഗ്രാമത്തിലെ വിജനമായ റെയില്‍വേ സ്റ്റേഷനില്‍എന്ന് ഒരേ സമയത്ത് അത് വര്‍ഷങ്ങളോളം കാത്തിരുന്നു.

ഒരു പക്ഷെ തനിക്കുണ്ടായിരുന്നില്ലാത്ത അത്തരം ഒരു ഭൂതകാലം  സൃഷ്ടിച്ചെടുക്കുമ്പോള്‍അതിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍വേണ്ടി അവള്‍ക്കു ഒരു ജാരനെ പുനര്‍സൃഷ്ടിക്കുക അത്യാവശ്യമായിരുന്നു. ഭാരത സ്ത്രീകളുടെ ത്യാഗമാനോഭാവത്തെയാണ് ഇവിടെ കഥാകൃത്ത്‌വെളിപ്പെടുത്തുന്നത്. തന്റെ ദുഷിച്ച ഭൂതകാലത്തിന് കൂടുതല്‍ഫലം കൊടുക്കാന്‍അവളെ ആദ്യമായി പെണ്ണ് കാണാന്‍വരുന്ന അവസരത്തില്‍അവളുടെ വീട്ടില്‍വെച്ച് നടത്തപ്പെടുന്ന ഒരു പൂജയെപ്പറ്റി പ്രതിപാദിക്കുന്നു. കാരണം അവള്‍ക്കു വശീകരണ മന്ത്രം ഉപയോഗിച്ച് ജാരന്മാരെ വരുത്താന്‍കഴിയാം എന്ന് ചിത്രീകരിക്കണം. പക്ഷെ അവള്‍ക്കാണെങ്കിലോ തന്‍റെ അദൃശ്യ ലോകങ്ങളിലെ ജാരന്മാരെ വിളിച്ചു വരുത്തി പകരം ചോദിക്കാന്‍ഉള്ള വ്യഗ്രതയായിരുന്നു. അതിനു വേണ്ടി കാതിരിക്കെയാണ് കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ്‌വരുന്നത്. അത് കൂടുതല്‍ വെളിപ്പെടുത്തിയാല്‍പിന്നെ ഈ പുസ്തകം വായിക്കുന്നതിനുള്ള താല്പ്പര്യം നഷ്ടമാകും. എങ്കിലും ഒരു ചെറിയ വിവരണം ഞാന്‍നല്‍കാം.
അവള്‍തന്റെ മനസ്സിലും പറഞ്ഞു പഠിപ്പിച്ചു തന്റെ വീട്ടുകാരുടെ മനസ്സിലും പ്രതിഷ്ഠിച്ചിരുന്ന ആ സാങ്കല്‍പ്പിക ലോകത്തില്‍നിന്നും ഒരാള്‍അവളുടെ വീട്ടിലേയ്ക്ക് വന്നു ചേരുന്നു. അതും അവളുടെ ജാരനായിരുന്നു എന്നാ അവകാശവാദത്തോടെ. ആദ്യമാദ്യം കാത്തിരുന്ന കിട്ടിയ ഭൂതകാലത്തിന്റെ പ്രതീകത്തിനോട് അവള്‍ക്കു പറഞ്ഞറിയിക്കാനാകാത്ത അഭിനിവേശം തോന്നുമെങ്കിലും പതിയെപ്പതിയെ അവളിലെ പ്രതികാരാഗ്നി ഉണരുകയായിരുന്നു. അനേകായിരം കുടുംബങ്ങളെ തകര്‍ത്തെറിഞ്ഞ ജാരന്മാര്‍എന്ന വര്ഗ്ഗത്തിനെ ഉന്മൂലനം ചെയ്യാന്‍അവള്‍ തയ്യാറെടുക്കുന്നു. തന്‍റെ ചിലന്തിവലയില്‍വന്നണഞ്ഞ ജാരനെ അവള്‍തന്‍റെ പതിവ്രത തപശ്ശക്തിയെ പോലും കുരുതി കൊടുത്ത് തോല്‍പ്പിക്കുന്നു.

ഒടുവില്‍തന്നെ വിട്ടു ഓടിപ്പോയ തന്‍റെ പതിയെ തന്റേതായ ലോകത്തിലേയ്ക്ക് വിളിച്ചു വരുത്തിക്കൊണ്ട് തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതോടൊപ്പം, അവുടെ ജീവിതത്തിലെ കരിനിഴളുകളായിരുന്ന ജാരവര്‍ഗ്ഗത്തിനെ ഉന്മൂലനം ചെയ്യാന്‍തയ്യാറായതും പറഞ്ഞു കൊടുക്കുന്നു. അസ്വസ്ഥമായ ജീവിതം നയിച്ചിരുന്ന കുന്തിയോട് ഈ കഥാനായികയെ ഉപമിച്ചിരിക്കുന്നതായി കാണാം. മത്സരിച്ചു സ്നേഹിക്കുക അതും സ്വാര്‍ത്ഥതയോടെ എന്നതില്‍ ജാഗരൂകരായിരുന്ന പാണ്ഡവന്‍മാരെ മൊത്തം പുരുഷസമൂഹമായി ചിത്രീകരിക്കുന്നു. ജാരന്മാരുടെ ഉത്ഭവം കാണിക്കുന്ന രണ്ടു പശ്ചാത്തലങ്ങളും അതിമനോഹരം എന്ന് പറയാം. ജാരന്മാരുടെ ഉള്ളിലും കിടന്നു പുകയുന്ന പ്രതികാരാഗ്നി എന്താണെന്ന് അത് മനസ്സിലാക്കിത്തരുന്നു. പാണ്ഡവന്മാര്‍സ്വര്‍ഗാരോഹണം ചെയ്യുന്ന സമയം അവര്‍ചിലവഴിച്ചിരുന്ന കാടും മേടും മലകളുമാണ് പിന്നീടു പാണ്ഡവപുരമായും അവിടെ കുന്ത്ക്കായി പണിത അമ്പലം പിന്നീടു പാണ്ഡവപുറത്തെ നിരാലംബരായ സ്ത്രീകളുടെ ശരണാഗതയായ ദുര്‍ഗ്ഗയുടെ അമ്പലമായും ചിത്രീകരിക്കുന്നു.

വായനയുടെ ലോകത്ത് പിച്ചവെക്കുന്ന എനിക്ക് ഉള്‍ക്കൊള്ളനാവുന്നതിലും എത്രയോ അര്‍ത്ഥവത്താണ് നോവലിസ്റ്റ് ഈ രചന എന്നത് ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു പഠനം നമുക്ക് വെളിപ്പെടുത്തുന്നു. ഇന്ദുലേഖയില്‍ തുടങ്ങി പാണ്ഡവപുറം വരെ എന്ന് സൂചിപ്പിച്ചു കൊണ്ട് തുടങ്ങുന്ന പഠനം നടത്തിയിരിക്കുന്നത് " അര്‍ച്ചനാ സാഹ്നി" യെന്ന കാനഡയിലെ ഒരു പഞ്ചാബി പ്രോഫസ്സറാണ്......... ഈ നോവല്‍ഒരു വായന എന്നതിനേക്കാള്‍നമ്മുടെ സമൂഹത്തിലെ സാംസ്കാരിക തലങ്ങളുടെ വൈകാരികതയെ നമുക്ക് തന്നെ വെളിപ്പെടുത്തി തരുന്നു എന്ന് ഞാന്‍നിസ്സംശയം പറയും.............

ഹരീഷ് ചാത്തക്കുടം

No comments: